തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. 16 മുതല്‍ 20 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് അധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ കിരണ്‍ കാര്‍ത്തിക് മുഖ്യാഥിതിയായിരിക്കും.
ഉദ്ഘാടന ദിവസം രണ്ട് ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശനം നടത്തുക. അമേരിക്കന്‍ ഡോക്യുമെന്ററി ‘ലൈഫ്, ആനിമേറ്റഡും’ ബംഗാളി ഹ്രസ്വചിത്രമായ ‘സഖിസോണ’യുമാണ് പ്രദര്‍പ്പിക്കുന്നത്. മേളയില്‍ നിന്നും രോഹിത് വെമുലയുടെതുള്പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയെ കുറിച്ചുള്ള ‘ബീയിംഗ് ഓഫ് ലൈറ്റ്നസ്’, കാശ്മീര്‍ വിഷയത്തെ കുറിച്ച് പറയുന്ന ‘ഇന്‍ ദ ഫേഡ് ഓഫ് ഫോളന്‍ ചിനാര്‍’, ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറയുന്ന ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലും ഒരെണ്ണം ഫോക്കസ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: