ചാലക്കുടി: ആര്‍ബിഐ മാനേജരെന്ന് ഫോണിലുടെ പരിചയപ്പെടുത്തി എടിഎം പിന് നമ്പര്‍ വാങ്ങി ചാലക്കുടി സ്വദേശിയുടെ പണം തട്ടിയെടുത്തതായി പരാതി.വെട്ടിശ്ശേരി ജോബിയുടെ ബാങ്ക് എകൗണ്ടില്‍ നിന്നാണ് പതിനാറായിരം രൂപ നഷ്ടപ്പെട്ടത്.കഴിഞ്ഞ ഏഴാം തീയതി ജോബിയുടെ ഫോണിലേക്ക് വിളിച്ച് ആര്‍ബിഐ മാനേജരെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കുകയായിരുന്നു.
എടിഎം കാര്‍ഡിന്റെ കാലാവധി തീരറായെന്നും അവ പുതുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.വ്യാപാരിയായ ജോബി തിരക്കിലായതിനാല്‍ തന്റെ സുഹൃത്ത് റിന്സന്് ഫോണ്‍ കൈമാറി.തുടര്‍ന്ന് റിന്‍സനോട് സംസാരിച്ച സ്ത്രീ എടിഎം കാര്‍ഡ് പൂതുക്കുവാന് പിന് നമ്പര്‍ ആവശ്യപ്പെട്ടുകയും അത് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന് നമ്പര്‍ നല്‍കുകയും ചെയ്തു.
ഉടന്‍ തന്നെ അതിലുണ്ടായിരുന്ന 999 രൂപ പിന്‍വലിച്ചതായി കാണിച്ച് മെസേജ് വന്നു.മതിയായ ബാലന്‍സില്ലെന്ന് പറഞ്ഞ് വീണ്ടും വിളിച്ച സ്ത്രീ ജോബിയുടെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎം പിന് നമ്പറും കൈക്കലാക്കി.ഉടന്‍ അതില്‍ നിന്ന് പതിനഞ്ചായിരത്തോളം രൂപ പിന്‍വലിക്കുകയായിരുന്നു.
രണ്ട് എടിഎം കാര്‍ഡ് ഉപയോഗിച്ചും പണങ്ങള് പിന്‍വലിച്ചിരിക്കുന്നത് പേ എടിഎം സംവിധാനത്തിലേക്കാണ്.8617078525 എന്ന നമ്പറില്‍ നിന്ന് വന്ന കോള്‍ ഇംഗ്ലീഷിലായിരുന്നുവെന്നും സംസാര രീതി കണ്ടപ്പോള്‍ തട്ടിപ്പാണെന്ന് മനസിലായില്ലെന്നുമാണ് ജോബി പറയുന്നത്.പണം നഷ്ടപ്പെട്ടതായി മനസിലായപ്പോള്‍ ഉടന്‍ തന്നെ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചപ്പോള്‍ ഫോണ്ട സ്വീച്ച് ഓഫാക്കിയ നിലയിലായിരുന്നു.
അടുത്ത ദിവസങ്ങളില്‍ വീണ്ടും വിളിച്ചപ്പോള്‍ ബെല്‍ അടിക്കുന്നുണ്ടെങ്കിലും കോള്‍ എടുത്തില്ല.വിവരങ്ങള്‍ കാണിച്ച് എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ജോബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: