മോസ്കോ: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സംഘവും അന്താരാഷ്ട്ര സ്പെയ്സ് സെന്ററില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം ഏകദേശം 10.22ഓടെയായിരുന്നു പേടകം സ്പെയ്സ് സെന്ററിലെത്തിചേര്ന്നത്.
ഇന്ത്യന്‍ സമയം ഏകദേശം 10.22ഓടെയായിരുന്നു പേടകം സ്പെയ്സ് സെന്ററില്‍ എത്തിചേര്‍ന്നത്. റഷ്യയിലെ ബൈക്നോര് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഞായറാഴ്ചയായിരുന്നു സുനിതയെയും രണ്ടു സഹയാത്രികരെയും വഹിച്ചുകൊണ്ട് സൂയിസ് യാത്ര തിരിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ സെന്ററിലെത്തിയ ഇവര്‍ നിലയത്തിലെ മൂന്നംഗസംഘത്തോടൊപ്പം ചേര്‍ന്ന് രണ്ട് മാസം ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. എക്സ്പെഡിഷന് 33 എന്നു പേരിട്ട ദൗത്യത്തിന്റെ നേതൃത്വം 46കാരിയായ സുനിത ഉടന്‍ ഏറ്റെടുക്കും. 33 ശാസ്ത്ര ദൗത്യങ്ങളാണ് സംഘം നടത്തുക. നവംബറോടെ ഭൂമിയില്‍ തിരിച്ചെത്താനാണ് പദ്ധതി.
ഏറ്റവും കൂടുതല്‍ നാള് ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ് സുനിത വില്യംസ്. ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിതയുടെ പേരില്‍ റെക്കോഡുണ്ട്. 2006 – 07 വര്‍ഷത്തില്‍ ആറുമാസക്കാലമാണ് അവര്‍ ബഹിരാകാശത്ത് ചെലവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: