തൊടുപുഴ: നഗരത്തില്‍ പരസ്യ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന നിയമം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കി. മൂന്ന് വാഹനങ്ങളിലായി ഇന്നലെ രാവിലെ 7 മണി 10 മണി വരെ നഗരസഭ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ കരാര്‍ ജീവനക്കാരാണ് ബോര്‍ഡുകള്‍ നീക്കിയത്. 150 ഓളം ബോര്‍ഡുകളാണ് ഒറ്റ ദിവസം കൊണ്ട് നഗരപരിധിയില്‍ നിന്ന് മാത്രം നീക്കിയത്.
ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് ഇന്നും തുടരുമെന്ന് വൈസ് ചെയര്മാന് റ്റി കെ സുധാകരന് പറഞ്ഞു. ഇവ സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്ന് വരികയാണ്. നിരോധിത പ്ളാസ്റ്റിക് കൂടുകളുടെ വില്‍പ്പന നഗരത്തില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവയുടെ പരിശോധനയും ഉടന്‍ തുടങ്ങുമെന്നും വൈസ് ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: