ബാലുശ്ശേരി: കിനാലൂര്‍ ഉഷ സ്കൂളിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം നാടിന് ഉത്സവമായിമാറി. മഴ മാറി നിന്ന വേളയില്‍ നടന്ന ഉദ്ഘാടന ചടങ്ങിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നിറഞ്ഞ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെ തന്നെ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.
കേന്ദ്ര സഹമന്ത്രി വിജയ് ഗോയലും സംസ്ഥാന കായിക മന്ത്രി ഏ.സി മൊയ്തീന്, എംഎല്‍എ മാരായ ഒ രാജഗോപാല്‍, പുരുഷന്‍കടലുണ്ടി, തുടങ്ങിയവര്‍ ഉഷ സ്കൂളിലെത്തിയത്. ഒളിമ്പ്യന്‍ പി.ടി ഉഷയും സ്വാഗതസംഘം ഭാരവാഹികളും ചേര്‍ന്ന് പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ച്. തുടര്‍ന്ന് ഓഫീസില്‍ നിന്നും ഇളനീര് കഴിച്ച് പത്ത് മിനിറ്റ് നീണ്ട കൂടികാഴ്ച്ചയ്ക്കുശേഷമാണ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്.
സായിസെന്റര്‍ തലശ്ശേരിയിലേയും സായിസെന്റര്‍ കോഴിക്കോടിന്റേയും താരങ്ങളെ അഭിവാദ്യം ചെയ്താണ് കേന്ദ്രമന്ത്രി വേദിയിലേക്ക് എത്തിയത്. സായിസെന്റര്‍ കോഴിക്കോടിന്റെ താരങ്ങള്‍ മന്ത്രിയെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് ചടങ്ങിനെത്തിയത്. ഉഷയുടെ കോച്ച് ഒ. എം. നമ്പ്യാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രി വിജയ് ഗോയല്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇരുപത് മിനിറ്റ് നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രസംഗം ഉഷ സ്കൂളിന് കേന്ദ്ര സര്‍ക്കാറിന്റെ സഹായം ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിച്ചത്.
സംസ്ഥാന കായിക മന്ത്രി ഏ. സി. മൊയ്തീന്, എംപി എം. കെ. രാഘവന്, എംഎല്‍എ മാരായ ഒ. രാജഗോപാല്‍, പുരുഷന്‍കടലുണ്ടി, സ്പോര്‍ട്സ് കൗണ്സി്ല് പ്രസിഡണ്ട്് ടി. പി. ദാസന്, ഡോ. എം. ബീന, പി.ഐ ബാബു, ബാബുപറശ്ശേരി, വി പ്രതിഭ, വിഎം കമലാക്ഷി, നജീബ് കാന്തപുരം, അഹമ്മദ്കോയമാസ്റ്റര്, പി. കെ. നിസാര്‍, അജന ചന്ദ്രന്, പദ്മശ്രീ പി.ടി ഉഷ, ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. സായി റീജ്യണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, പ്രൊജക്ട് റിപ്പോര്‍ട്ടും സെന്‍ട്രല്‍ പൊതുമരാമത്ത് എഞ്ചിനീയര്‍ ശ്രീകാന്ത് ടെക്നിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: