ന്യൂദല്‍ഹി: രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ 19.5 ശതമാനം വര്‍ദ്ധനവ്. ഇ ടൂറിസ്റ്റ് വിസയില്‍ 55.3 ശതമാനം വര്‍ദ്ധനവുണ്ടായതായും ടൂറിസം വകുപ്പിന്റെ പ്രതിമാസ വിശകലനത്തില്‍ പറയുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ 6.30 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ മാസം 5.27 ലക്ഷം സഞ്ചാരികളായിരുന്നു. ജനുവരി മുതല്‍ മെയ് വരെ 42.15 ലക്ഷം വിദേശികളെത്തി. 2016നെ അപേക്ഷിച്ച 16.4 ശതമാനം വര്‍ദ്ധനവ്. ബംഗ്ലാദേശില്‍ നിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തിയത്. 29.73 ശതമാനം. അമേരിക്ക (14.37%), ഇംഗ്ലണ്ട് (6.76%), മലേഷ്യ (3.64%), ചൈന (2.91%)ശ്രീലങ്ക (2.68%), ജപ്പാന് (2.37%), ജര്‍മ്മനി (2.34%), കാനഡ (2.33%) തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശകരില്‍ മുന്നിലുള്ളത്.
ദല്‍ഹി വിമാനത്താവളമാണ് സഞ്ചാരികള്‍ ഏറ്റവുമധികം ആശ്രയിച്ചത്. 24.17 ശതമാനം. ഹരിദാസ്പൂര്‍ ലാന്‍ഡ് ചെക്പോസ്റ്റ് (17.06%), മുംബൈ (15.04%), ചെന്നൈ (7.75%), ബഗലുരു (6.50%), കല്‍ക്കത്ത (5.29%) സന്ദര്‍ശകരെത്തി. കൊച്ചി വിമാനത്താവളം 3.25 ശതമാനം സഞ്ചാരികള്‍ പ്രയോജനപ്പെടുത്തി. 0.68 ലക്ഷം വിനോദ സഞ്ചാരികളാണ് ഇ വിസ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 0.44 ലക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: