കോഴിക്കോട്്: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ അക്രമത്തിന് ആഹ്വാനം നല്‍കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സമാധാന ചര്‍ച്ചകള്‍ പ്രഹസനമാക്കി സിപിഎം ജില്ലയില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് നടത്തിയ ഉപവാസ സമര ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അണികള്‍ ഒഴുകിപ്പോകുന്നത് തടയാന്‍ സിപിഎം അക്രമം കാണിക്കുകയാണ്. ഇതര സംഘടനകളുടെ ഓഫീസുകളും പുസ്തകശാലകളും അക്രമിക്കപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് സന്ദര്‍ശിച്ചതിന് ശേഷമാണ് സിപിഎം ഓഫീസിന് നേരെ നടന്ന അക്രമം ജില്ലാ സെക്രട്ടറിക്ക് നേരെ നടന്ന വധശ്രമമായി മാറിയത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി മുഖ്യമന്ത്രി അണികളെ പ്രകോപിപ്പിക്കുകയാണ്.
സിപിഎം നല്കുന്ന ലിസ്റ്റനുസരിച്ച് കേസ്സെടുത്തില്ലെങ്കില് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ്. ഈ നടപടികള്‍ക്ക് ശേഷം പിണറായി വിജയന് ഗിരിപ്രഭാഷണം നടത്തുകയാണ്. ഫാസിസ്റ്റ് മനോഭാവമുള്ള മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തിലുള്ളത്. അദ്ദേഹം പറഞ്ഞു. അഹിംസാ സമരം ബലഹീനതയല്ല മറിച്ച് സന്മനസ്സാണെന്ന് സിപിഎം തിരിച്ചറിയണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് ഡോ. ഉള്ളൂര്‍ എം. പരമേശ്വരന് പറഞ്ഞു. ചരിത്രത്തില്‍ ഇല്ലാത്തവിധം പുസ്തകശാലകള്‍ക്ക് നേരെ പോലും അക്രമം നടന്നു. സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണം അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളായ എം.ടി. രമേശ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ജയാസദാനന്ദന്‍, അഡ്വ. കെ.പി. പ്രകാശ് ബാബു, പി.കെ.സുപ്രന്, അലിഅക്ബര്‍, ടി.കെ. പത്മനാഭന്, എം. മോഹനന്, ചേറ്റൂര്‍ ബാലകൃഷ്ണന്, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്, എം.സി. ശശീന്ദ്രന്, കെ.വി. സുധീര്‍, പ്രഫുല്‍കൃഷ്ണന്‍, കെ.ടി. വിപിന്‍, മല്ലിക ലോഹിതാക്ഷന്, ദീപ ടി മണി, അഡ്വ. പ്രിയ, പി. രമണീഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ സി. ഗംഗാധരന് ബിഎംഎസ് സംസ്ഥാ ന സെക്രട്ടറി പി. ശശിധരന്, ഹിന്ദു ഐക്യവേദി സംസ്ഥാ ന സെക്രട്ടറി കെ. ഷൈനു, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ കെ. രജിനേഷ് ബാബു, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പി. ബാലഗോപാല്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ബിഎം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് നാരങ്ങ നീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
സമാധാന ചര്‍ച്ചക്ക് ശേഷം ജില്ലയില്‍ നടന്ന അക്രമങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപവാസം അവസാനിപ്പിച്ചതിന് ശേഷം ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചയിലെടുത്ത തീരുമാനം പ്രവര്‍ത്തകരെ അറിയിക്കണമെന്ന് തീരുമാനിച്ചിട്ടും സിപിഎം ജില്ലാ സെക്രട്ടറി തങ്ങളുടെ അണികള്‍ക്ക് നല്കിയ നിര്‍ദ്ദേശം എന്താണെന്നതിന്റെ തെളിവാണ് പിന്നീട് നടന്ന അക്രമങ്ങള്‍. സിപിഎം നേതാക്കളുടെ ഇരട്ട മുഖം ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: