പോത്തന്‍കോട്: സിഐ ഓഫീസിനു സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം പൊട്ടി ഒഴുകിയതിനെ തുടര്‍ന്ന് കെട്ടിടം പൂട്ടിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന സ്വകാര്യ കെട്ടിടത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് ഓഫീസിനു മുന്നില്‍ ഒഴുകി കെട്ടിക്കിടന്നത്. സ്റ്റേഷനിലെ ജീവനക്കാര്‍ക്കും പരാതിയുമായി എത്തിയവര്‍ക്കും ദുര്‍ഗന്ധം കാരണം ഓഫീസിലേയ്ക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയായി. ആഴ്ചകള്‍ക്ക് മുമ്പ് സ്വകാര്യ കെട്ടിടത്തിന് സമീപത്തെ പുരയിടത്തില്‍ ഒഴുകിയെത്തിയ മലിനജലം കെട്ടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നിരുന്നു. പോത്തന്‍കോട് പഞ്ചായത്തിലും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
സിഐ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കെട്ടിടത്തിനു സമീപത്തെ സ്ഥലം ഉടമ മണ്ണ്മാന്തി ഉപയോഗിച്ച് മാലിന്യത്തില്‍ മണ്ണ് ഇട്ട് മൂടി. എന്നാല്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന സ്വകാര്യ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ഒഴുക്ക് തടയാനായില്ല. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സിഐ ഓഫീസ് പരിസരത്തേയ്ക്ക് മലിനജലം ഒഴുകിയെത്തിയത്.
പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വകുപ്പ് അധികൃതരും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടം പരിശോധന നടത്തി. ഇടുങ്ങിയ ദുര്‍ഗന്ധം നിറഞ്ഞ സാഹചര്യത്തിലാണ് തൊഴിലാളികളെ പാര്പ്പിച്ചിരുക്കുന്നതെന്ന് കണ്ടെത്തി. കഷ്ടിച്ച് പതിനഞ്ച് പേര്‍ക്ക് താമസിക്കാനുള്ള സ്ഥലത്ത് എഴുപതോളം പേരെയാണ് അഭയാര്‍ത്ഥികളെപ്പോലെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയെ വിളിച്ച്വരുത്തി തൊഴിലാളികളെ ഒഴുപ്പിക്കുകയും മുറികള്‍ പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. അനധികൃതമായി തൊഴിലാളികളെ പാര്‍പ്പിച്ചതിന് ഉടമയ്ക്കെതിരെ നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: