ജക്കാര്‍ത്ത: ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ്. പ്രണോയ്, കെ. ശ്രീകാന്ത് എന്നിവര്‍ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അതേസമയം സൈന നെഹ്വാള് രണ്ടാം റൗണ്ടില്‍ പുറത്തായി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അട്ടിമറിയുമായാണ് പ്രണോയ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
ഒന്നാം സീഡ് മലേഷ്യയുടെ ലീ ചോങ് വീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പ്രണോയ് അട്ടിമറിച്ചു. വെറും 40 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-10, 21-18 എന്ന സ്കോറിനായിരുന്നു പ്രണോയ്യുടെ വിജയം.
നാലാം സീഡ് ഡെന്മാര്ക്കിന്റെ യാന്‍ ഒ ജോര്‍ജെന്‍സണെ അട്ടിമറിച്ചാണ് കെ. ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് ഡാനിഷ് താരത്തെ അട്ടിമറിച്ചത്. സ്കോര്‍: 21-15, 22-20, 21-16.
വനിതാ സിംഗിള്‍സില്‍ തായ്ലന്ഡ് താരം നിചോണ്‍ ജിന്‍ഡാപോളിനോട് പരാജയപ്പെട്ടാണ് സൈന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. സ്കോര്‍: 21-15, 6-21, 21-16.
പ്രതികരിക്കാൻ ഇവിടെ എഴുതുക: