ലണ്ടന്‍: ഹോക്കി ലോക ലീഗ് സെമിഫൈനല്‍സില്‍ ഇന്ത്യ ജയത്തോടെ അരങ്ങേറി. പൂള് ബിയിലെ ആദ്യ മത്സരത്തില്‍ അവര്‍ ദുര്‍ബലരായ സ്കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
രമണ്ദ്വീപ്സിംഗ് രണ്ടുഗോളും ആകാശ്ദ്വീപും ഹര്‍മന്‍പ്രീത് സിങ്ങും ഓരോ ഗോളും നേടി. ക്രിസ് ഗ്രാസിക്കാണ് സ്കോട്ട്ലന്‍ഡിനായി സ്കോര്‍ ചെയ്തത്. തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിന്നോക്കം പോയ ഇന്ത്യ പൊരുതിക്കയറിയാണ് വിജയം പിടിച്ചെടുത്തത്.അഞ്ചാം മിനിറ്റില്‍ ഇന്ത്യന്‍ പ്രതിരോധനിരയെ തകര്‍ത്ത് ക്രിസ് ഗ്രാസിക്കാണ് ഗോള്‍ നേടി സ്കോട്ട്ലന്‍ഡിനെ മുന്നിലെത്തിച്ചത്.
മൂന്നാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റില്‍ ഇന്ത്യ സ്കോട്ട്ലന്‍ഡിനൊപ്പം എത്തി. രമണ്‍ദ്വീപ് സിങ്ങാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്. ഏറെതാമസിയാതെ ഇന്ത്യ രണ്ടാം ഗോളു നേടി ലീഡ് തിരിച്ചുപിടിച്ചു. ഇത്തവണയും രമണ്‍ദ്വീപ് സിങ്ങിന്റെ സ്റ്റിക്ക് വര്‍ക്കാണ് ഗോളായി മാറിയത്. അഞ്ചു മിനിറ്റുകള്‍ക്കുശേഷം ആകാശ് ദ്വീപ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ ഹര്‍മന്‍പ്രീത് നാലാം ഗോള്‍ നേടി ഇന്ത്യയുടെ വിജയമുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: