കാക്കനാട്: ചിറ്റേത്തുകരയില്‍ വീണ്ടും ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ചക്കകം പത്തിലേറെ പേരെയാണ് ഡെങ്കിപ്പിനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാക്കനാട് പ്രദേശത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ഇവരെല്ലാം ചികിത്സ തേടിയതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ചിറ്റേത്തുകരയില്‍ നിന്നും നിരവധി പേര് ഡെങ്കിപ്പനിക്ക് ചികിത്സയിലാണെന്ന് സ്വകാര്യ ആശുപത്രികളിലെ അനൗദ്യോഗിക റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയിട്ടില്ല. അതെസമയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 20 ഓളം പേര് ചിറ്റേത്തുകര പ്രദേശത്ത് നി്ന്ന് പകര്‍ച്ച പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കുവെന്ന് സംശയിക്കുന്നവരുടെ രക്ത സാംപിള്‍ ലാബ് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം വന്നാലെ പകര്‍ച്ച പനി സ്ഥിരീകരിക്കുകയുള്ളു. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടുന്നവരെയെല്ലാം ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചികിത്സിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രക്ത സാംപിള്‍ പരിശോധനക്ക് സ്വകാര്യ ആശുപത്രികളില്‍ 1000 രൂപ വരെ ഇടാക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
പാറയ്ക്കമുകളിലും ചിറ്റേത്തുകര കണ്ണങ്കേരി കോളനികളിലുമായിരുന്നു വേനല്‍ക്കാലത്ത് പകര്‍ച്ച വ്യാധികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത്. വേനലില്‍ ചിറ്റേത്തുകരയിലെ കണ്ണങ്കേരി കോളിനിയില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ട് ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഡെങ്കിപ്പനി നിയന്ത്രണ വിധേയേമാക്കിയെങ്കിലും രോഗം വീണ്ടും പടര്‍ന്നു പടിക്കുകയായിരുന്നു. മഴ ശക്തമായതോടെ വീണ്ടും ഡെങ്കി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാക്കിയിലാണ്. പകര്‍ച്ചനി പിടിപെടുന്നവര്‍ കൂടുതലായും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാല്‍ കണക്കുകള്‍ ലഭ്യമല്ലെന്നാണ് ആരോഗ്യ കേന്ദ്രം അധികൃതരുടെ വിശദീകരണം. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന ചിറ്റേത്തുകര പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യമാണ് പകര്‍ച്ച വ്യാധിക്ക് ഇടയാക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ പ്രദേശത്ത് കാര്യക്ഷമാക്കി പകര്‍ച്ച വ്യാധി നിയന്ത്രണം കാര്യക്ഷമാക്കിയിരുന്നു.
കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലായിരുന്നു പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ കണ്ടുവരുന്നത്. വേനല്‍ക്കാലത്ത് പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയാതിരുന്ന കൊതുകിന്റെ ലാര്‍വ വര്‍ഷക്കാലമായതോടെ വീണ്ടും വിരിയാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആരോഗ്യ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: