കുണ്ടറ: അഞ്ചാലുംമൂട് വെട്ടുവിള കണ്ണന്‍കര കിഴക്കതില്‍ വിനോദിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ ഇന്നലെ വെളുപ്പിന് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാവിലെ ജനല്‍ ചില്ലു പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോള്‍ അച്ചു, പ്രദീപ് എന്നീ ഡിവൈഎഫ്ഐക്കാരുടെ നേതൃത്വത്തില്‍ വീട് ആക്രമിക്കുന്നത് കണ്ടു. ബിജെപി ബൂത്ത് സെക്രട്ടറിയാണ് വിനോദ്. മുന്‍പ് അഞ്ചാലുംമൂട് കുരീപ്പുഴ മേഖലകളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത് നാളുകളായി. ജില്ലാ കളക്ടര്‍ ഈ മേഖലകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിക്കുകയും പാര്‍ട്ടിപരിപാടികള്‍ കഴിഞ്ഞാല്‍ കൊടിതോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയുമായിരുന്നു. വെട്ടുവിളയില്‍ ഡിവൈഎഫ്ഐയുടെ കൊടികള്‍ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു വിനോദിന്റെ വീടിന് നേരേയുള്ള ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: