ന്യൂദല്‍ഹി: എഎപി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്ന് പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ജനുവരിയില്‍ കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായുള്ള സംവാദ പരിപാടിയായ ടോക് ടു എകെ ആദ്യമായി നടത്തിയത്. കേന്ദ്രവും ദല്‍ഹി സര്‍ക്കാരും തമ്മിലുള്ള പൊരുത്തക്കേടുകളടക്കം ചര്‍ച്ച ചെയ്ത പരിപാടി ഒരു വെബ് സൈറ്റില്‍ തല്‍സമയം ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാന ഭരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായിരുന്ന പരിപാടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ പരിപാടിയുടെ പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിക്ക് 1.5 കോടിരൂപ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് മനീഷ് സിസോദിയയെ കുടുക്കിയത്. ഇതേത്തുടര്‍ന്ന് സിസോദിയയ്ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ എതിര്‍പ്പു വകവയ്ക്കാതെയാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ട് പോയതെന്നും ഇതു സര്‍ക്കാരിന് വന്‍ ബാധ്യത വരുത്തിയെന്നും കോണ്‍ഗ്രസും ബിജെപിയും വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: