ന്യൂദല്‍ഹി: അന്തരിച്ച മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.എന്‍ ഭഗവതിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഭഗവതിയെന്ന് ഭാര്യ പ്രഭാവതിക്കയച്ച അനുശോചന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി അനുസ്മരിച്ചു.
ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായിരുന്നു ജസ്റ്റിസ് ഭഗവതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനത്തെ ജനങ്ങള്‍ക്ക് കൂടുതലായി പ്രാപ്യമാക്കിയെന്നും ദശലക്ഷക്കണക്കിന് പേര്‍ക്ക് ശബ്ദമേകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ 17-ാം ചീഫ് ജസ്റ്റിസായിരുന്ന ഭഗവതി 95-ാം വയസ്സിലാണ് അന്തരിച്ചത്. 1985 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച ജസ്റ്റിസ് ഭഗവതിയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് ദല്‍ഹിയില്‍ നടക്കും. ഭാര്യയും മൂന്നു പെണ്മക്കളുമുണ്ട്.
ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി എന്ന രീതി നടപ്പാക്കിയത് ജസ്റ്റിസ് ഭഗവതിയാണ്. ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം സംബന്ധിച്ച ഉത്തരവും ജസ്റ്റിസ് ഭഗവതിയാണ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: