തിരുവനന്തപുരം: കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. തിരുവല്ലം, വര്‍ക്കല, ആലുവ, തിരുവില്വാമല എന്നിവിടങ്ങളടക്കം നിരവധി തീര്‍ഥാടന കേന്ദ്രങ്ങളിലാണു ബലി തര്‍പ്പണം നടന്നത്.
സംസ്ഥാനത്തെ പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരത്തു ബലിതര്‍പ്പണത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി ബാലകൃഷ്ണ്‍ നായരാണു (70)മരിച്ചത്. പുവ്വാര്‍ കടപ്പുറത്താണു സംഭവം.
തിരുവനന്തപുരത്തു വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം കടപ്പുറം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണം തുടങ്ങി. ആലുവ ശിവരാത്രി മണപ്പുറത്തും ബലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിത്തറകള്‍ ഒരുക്കിയിരുന്നു.
വടക്കന്‍ കേരളത്തില്‍ നിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പയ്യാമ്പലം കടപ്പുറം, കല്‍പ്പാത്തി പുഴയോരം, കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം, യാക്കര വിശ്വേശ്വര ക്ഷേത്രം, ഗായത്രി പുഴയോരത്തെ തൃപ്പാളൂര്‍ ശിവക്ഷേത്രം, തിരുവില്വാമല മുതല്‍ ആനക്കര വരെയുള്ള ഭാരതപ്പുഴയുടെ വിവിധ സ്നാനഘട്ടങ്ങളിലും ബലിത്തര്‍പ്പണ ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: