പ്രകൃതിലോകം മര്ത്ത്യലോകമായും മര്‍ത്യലോകം പ്രകൃതിലോകമായും ജനന മരണങ്ങളില്‍ക്കൂടി രൂപാന്തരപ്പെടുന്നു. എങ്ങനെയെന്നാല്‍ മരണത്തിങ്കല്‍ പ്രകൃതി ലോകമായിട്ടും ജനനത്തിങ്കല് മര്ത്ത്യലോകമായിട്ടും രൂപാന്തരപ്പെടുന്നു. പഞ്ചഭൂതങ്ങള്‍ ഏകോപിച്ചാല്‍ സൃഷ്ടി ഉളവാകുന്നു. പഞ്ചഭൂതങ്ങള്‍ ഒന്നൊന്നായി ഒടുങ്ങിയാല്‍ സൃഷ്ടി നശിക്കുന്നു. പഞ്ചഭൂതങ്ങളില്‍ ഒന്നാമതായി പിരിഞ്ഞത് അഗ്നിയാകുന്നു. അതത്രെ ആകാശം. ഈ അഗ്നിയില്‍ നിന്നുത്ഭവിക്കുന്നത് ആവിയാകുന്നു. ആവിയില്‍ നിന്നുത്ഭവിക്കുന്നതത്രെ വായു. അതത്രെ സര്‍വ്വസൃഷ്ടികള്‍ക്കും ജീവന്. ഈ ജീവനില്‍ നിന്നുത്ഭവിക്കുന്നത് ജലം. അതത്രെ സര്‍വ്വ സൃഷ്ടികള്‍ക്കും ശക്തി. ശക്തിയില്‍ നിന്നുത്ഭവിക്കുന്നത് ഭൂമി. അതത്രെ സര്‍വ്വസൃഷ്ടികള്‍ക്കും ശരീരം അഥവാ ജഡം. ഈ അവസ്ഥ ഒന്നൊന്നായി ഏകോപിച്ചാല്‍ സൃഷ്ടിയുടെ ഉത്ഭവം. ഒന്നൊന്നായി അഴിഞ്ഞാല്‍ സൃഷ്ടിയുടെ നാശം(മരണം).
ഇഹപരലോകത്തിലെ സര്‍വ്വസൃഷ്ടികളും ഈശ്വരന്റെ സര്വ്വജ്ഞാനത്താലുണ്ടായ രൂപാന്തരമാകുന്നു. അങ്ങനെയുള്ള സര്‍വ്വ സൃഷ്ടികളുടെയും ഏകോപിച്ചുള്ള രൂപാന്തരം മനുഷ്യജന്മമാണെങ്കില്‍ മര്‍ത്ത്യ ലോകം സര്വ്വജ്ഞാനമായിട്ടത്രെ രൂപാന്തരപ്പെട്ടിരിക്കുന്നത്. അതുകൊണ്ടത്രെ സര്‍വ്വസൃഷ്ടികളിലും വച്ച് മനുഷ്യജന്മം അതിശ്രേഷ്ഠത്വമുള്ള ജന്മമായി ഗണിച്ചുപോരുന്നത്. മനുഷ്യാത്മാക്കളെന്നു പറയുന്നതു തന്നെയും സര്‍വ്വജ്ഞാനം അഥവാ അറിവെന്നാകുന്നു. അതുകൊണ്ട് ഇവര്‍ക്കു പ്രകൃതിലോകത്തില്‍ വച്ച് ഏറ്റവും ശാന്തിയും ത്രിഗുണവും സര്‍വ്വജ്ഞാനവും തപോശക്തിയും സല്ക്കര്മ്മവും സ്ഥിതി ചെയ്യുന്നു. എന്നു മാത്രവുമല്ല പ്രകൃതിലോകത്തില്‍വച്ച് ഇവര്‍ക്ക് ഏറ്റവും അധികാരവും അവകാശവും സ്വയംസിദ്ധിച്ചിരിക്കുന്നു.
പിതാവിന്റെ അവകാശം പുത്രനില്‍ സ്ഥിതി ചെയ്യുന്നതുപോലെ പ്രകൃതിലോകത്തിലെ സര്‍വ്വ അവകാശവും ഇവരില്‍ സ്ഥിതി ചെയ്യുന്നു. ഇങ്ങനെ മര്ത്ത്യലോകത്തിന് പ്രകൃതിലോകത്തിന്മേല്‍ സര്‍വ്വവിധ അധികാരവും അവകാശവും സിദ്ധിച്ചിരുന്നാലും പ്രകൃതിലോകത്തിന്റെ രൂപാന്തരത്താല്‍ ജന്മമെടുക്കുന്നു. പ്രകൃതിലോകത്തെ അറിയുന്നു. അതിനായി കര്മ്മമെടുക്കുന്നു. അതിനെ അനുഭവത്തില്‍ വരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: