കൊച്ചി: ടോമിന്. ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ തൃശൂരില്‍ എ.എം.വി.ഐയായി എസ്. ശ്രീഹരിയെ നിയമിച്ചതിനെതിരെ വിജിലന്‍സ് തയ്യാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. മോട്ടോര്‍ വാഹന വകുപ്പില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരുന്ന തന്നെ എ.എം.വി.ഐയായി നിയമിച്ചതിനെതിരെ വിജിലന്‍സ് നടത്തുന്ന അന്വേഷണം റദ്ദാക്കാന്‍ ശ്രീഹരി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
എറണാകുളം സ്വദേശി രവീന്ദ്രന് നല്കിയ പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഈ ഹര്‍ജിയില്‍ പരാതിക്കാരനെക്കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് അദ്ദേഹമടക്കമുള്ളവര്ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
2013 ല്‍ രാജസ്ഥാനിലെ പിലാനിയിലുള്ള ശ്രീധര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ രേഖകള്‍ ശ്രീഹരി ഹാജരാക്കിയിരുന്നു. മൂന്നു വര്‍ഷം കൊണ്ട് ബി.ടെക് ബിരുദം നേടിയതെങ്ങനെയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഈ വിഷയം ഗൗരവമായി അന്വേഷിക്കേണ്ടതാണെന്നും പറഞ്ഞിരുന്നു. ബി.ടെക് ബിരുദത്തിന്റെ യാഥാര്ത്ഥ്യമടക്കം അന്വേഷിക്കേണ്ടതിനാല്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: