കോഴിക്കോട്: ഭരണത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും പട്ടികജാതി വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള രോഷം തണുപ്പിക്കാന്‍ സിപിഎം അനുകൂലസംഘടനയുടെ കലക്ടറേറ്റ് മാര്‍ച്ച്. പട്ടികജാതി ക്ഷേമസമിതിയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. എല്ലാവര്ക്കും ഭൂമി, എല്ലാവര് ക്കും തൊഴിലും വിദ്യാഭ്യാസവും, വിദ്യാഭ്യാസ ആനുകൂല്യം വര്‍ദ്ധിപ്പിക്കുക, ഭൂമി ക്ക് പട്ടയം വിതരണം ചെയ്യ ുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പട്ടികജാതി ക്ഷേമസമിതി ഇന്നലെ മാര്‍ച്ച് നടത്തിയത്.
പട്ടികജാതി വിഭാഗത്തോടുള്ള വാഗ്ദാനം വെള്ളത്തില്‍ വരച്ചതുപോലെയാകരുതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പട്ടികജാതിക്ഷേമസമിതി ജില്ലാസെക്രട്ടറി ഇ. രമേശ്ബാബു പറഞ്ഞു. എല്ലാവര്ക്കും താമസയോഗ്യമായ വീട് നല്‍കണം. പരിമിതമായ ലംപ്സം ഗ്രാന്റ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം. സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര് ക്കാര് നിയമനിര്‍മ്മാണം നടത്തണം. ഭരണം മാറിയിട്ടും ഉദ്യോഗസ്ഥര്‍ അറിഞ്ഞമട്ടില്ലെന്നും പട്ടികജാതി വിഭാഗത്തെ അവഗണിക്കുകയാണെന്നും പ്രാസംഗികര്‍ കുറ്റപ്പെടുത്തി. ബജറ്റില്‍ ജനസംഖ്യാനുപാതികമായി തുക വകയിരുത്തിയിട്ടുണെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാറിന് കഴി യണം- നേതാക്കള്‍ ആവശ്യപ്പെട്ടു.
പുരുഷന് കടലുണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പി.എം. ബാബു, വി.പി. ശ്യാംകുമാര്‍, അഡ്വ. ഭരദ്വാജ് എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി മേഖലയില്‍ ആര്‍എസ്എസ്, ഹിന്ദുഐക്യവേദി സംഘടനകള്‍ വ്യാപിക്കുകയാണെന്നും തെറ്റിദ്ധാരണയിലകപ്പെട്ടവരെ സിപിഎം ആക്കാന്‍ ശ്രമം നടക്കുകയാണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും പട്ടികജാതി വിഭാഗത്തെ അവഗണിച്ചതിലുള്ള അതൃപ്തി മറികടക്കാനാണ് പട്ടികജാതി ക്ഷേമസമിതി കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: