കൊച്ചി: കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി – ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ജെഎന്‍യു വിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥ പറയുന്ന മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാത്തു ലൂക്കോസ്, കാശ്മീര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ അഭിമുഖം ഉള്‍പ്പെടുത്തിയ ഇന്‍ ദി ഷാഡോ ഒഫ് ഫാളന്‍ ചിനാര്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന് ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.
ജൂണ്‍ 16 മുതല്‍ 20 വരെ നടക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററികള്‍ക്ക് സിനിമാട്ടോഗ്രാഫ് നിയമത്തിലെ വ്യവസ്ഥ പ്രകാരം സെന്‍സര്‍ ഇളവിന് ചലച്ചിത്ര അക്കാഡമി അപേക്ഷ നല്കി. എന്നാല്‍ ഹര്ജിക്കാരുടേതടക്കം നാല് ചിത്രങ്ങള്‍ക്ക് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അനുമതി നിഷേധിച്ചു.
ഇതിനെതിരെ ചലച്ചിത്ര അക്കാഡമി ജൂണ്‍ ഒമ്പതിന് നല്കിയ അപ്പീല്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഈ ഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് സംവിധായകര്‍ക്ക് അവകാശമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ഇതംഗീകരിച്ച ഹൈക്കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: