തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്. സംസ്ഥാനത്തെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര നയം ഉടന്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വ്യവസായബന്ധ ബോര്‍ഡിന്റെ പ്രഥമയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതോടൊപ്പം നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. തൊഴില്‍ മേഖലയുടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രികളെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത യോഗം തുടര്‍ ചര്‍ച്ച ജൂലൈ മൂന്നിന് നടത്തുവാന്‍ തീരുമാനിച്ചു. തൊഴില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡീ.ലേബര്‍ കമ്മീഷണര്‍ എസ്.തുളസീധരന്‍, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: