പത്തനംതിട്ട: ഭക്തര്‍ക്ക് പുണ്യമേകി ശബരിമലയില്‍ സഹസ്ര കലശം. ഇന്നലെ ഉച്ചയോടെ മണ്ഡപത്തില്‍ പൂജിച്ച കലശം പ്രദക്ഷിണം നടത്തി ഉച്ചപൂജാ സമയത്ത് അഭിഷേകം ചെയ്തു. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
സന്നിധാനത്ത് നടക്കുന്ന ഋഗ്വേദ, യജുര്‍വേദ മുറജപം 22 വരെ ഉണ്ടാകും. ചെറുമുക്ക് വൈദികന് വല്ലഭന് അക്കിത്തിരിപ്പാട് ഋഗ്വേദജപത്തിനും ദാമോദരന്‍ നമ്പൂതിരി യജുര്‍വേദ ജപത്തിനും യജമാനന്മാരാണ്. സ്വര്‍ണ കൊടിമര പ്രതിഷ്ഠാ ചടങ്ങുകള്‍ 19ന് ആചാര്യ വരണത്തോടെ ആരംഭിക്കും. അന്ന് വൈകിട്ട് 5ന് പ്രാസാദശുദ്ധി ക്രിയകള്‍ നടക്കും. തുടര്‍ന്ന് രക്ഷോഗ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശം, രക്ഷാ കലശം, മുളപൂജ എന്നീ ചടങ്ങുകള്‍ നടക്കും.
20ന് ബിംബശുദ്ധി ക്രീയകള്‍, ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, കലശാഭിഷേകം, ഭഗവതി സേവ, സുദര്‍ശന ഹോമം എന്നിവ നടക്കും. 21ന് മൃത്യുഞ്ജയഹോമം, ബിംബ പരിഗ്രഹം, ജലാധിവാസം എനിവയാണ് ചടങ്ങുകള്‍. 22ന് കലശപൂജ. 23ന് സുകൃതഹോമം. 24ന് ജല ദ്രോണീപൂജ എന്നിവ നടത്തും.
25ന് 11.50നും 1.40നും ഇടയ്ക്കാണ് സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠ. തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മ്മികത്വം വഹിക്കും. കൊടിമര പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ഉത്സവത്തിന് 28ന് കൊടിയേറും. ജൂലായ് 7ന് ആറാട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: