തിരുവനന്തപുരം: കേരളം പനിച്ചു വിറയ്ക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മരണത്തിന്റെ താണ്ഡവം. ഇന്നലെ തിരുവനന്തപുരത്ത് മാത്രം രണ്ടുപേരാണ് മരിച്ചത്. ആലപ്പുഴയില്‍ രണ്ടു പേര്. കേരളത്തില്‍ മൊത്തം എട്ടുപേര്‍. ഡെങ്കി, വൈറല്‍ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ക്കു പുറമെ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ പനിയും വ്യാപിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ പനിമരണം 106 ആയി. നഗര-ഗ്രാമ ഭേദമെന്യേ ആശുപത്രികള്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാമും (38) കാട്ടാക്കട സ്വദേശി അഭിനാഥും (3) മരിച്ചു. രമേശ് റാം ഇന്നലെ രാവിലെയും അഭിനാഥ് വ്യാഴാഴ്ച രാത്രി 12.30 നുമാണ് മരിച്ചത്. ഇരുവരും ചികിത്സയിലായിരുന്നു. അഭിനാഥ് മെഡിക്കല്‍ കോളേജ് എസ്എടിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം കൂടിയതോടെ പകച്ചുനില്‍ക്കുകയാണ് ആരോഗ്യവകുപ്പ്. എന്തു ചെയ്യണമെന്ന് അവര്‍ക്ക് ഒരു ബോധവുമില്ല.
ഡെങ്കി, വൈറല്‍ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ക്കു പുറമെ മാരകമായ എച്ച് വണ്‍ എന്‍ വണ്‍ പനിയും വ്യാപിക്കുകയാണ്.ആളുകള്‍ പനി ബാധിച്ച് മരിച്ചു വീഴുമ്പോഴും ആരോഗ്യവകുപ്പ് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ്. അലോപ്പതി ചികിത്സ തേടുന്നവരിലാണ് പനി വര്‍ധിക്കുന്നതും ഗുരുതരമാകുന്നതും. എന്നാല്‍ ഹോമിയോ ചികിത്സ തേടുന്നവര്‍ക്ക് വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതായി ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്നലെ മാത്രം സംസ്ഥാനത്ത് 737 പേര് പനി ബാധിതരായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ചികിത്സ തേടിയശേഷം വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം എത്രയോ ഇരട്ടിയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ത്രിതല ചികിത്സാകേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 81 പേര് തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. തൊട്ടടുത്ത് 18 പേരുമായി കൊല്ലം ജില്ലയാണ്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിഃല് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പനി ബാധയില്‍ തലസ്ഥാനജില്ലയായ തിരുവനന്തപുരമാണ് മുന്നില്‍.
അയല്‍ ജില്ലയായ കൊല്ലം തൊട്ടടുത്തുണ്ട്. എന്നാല്‍ എറണാകുളത്തിന് വടക്കോട്ട് പനി കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. താമസിയാതെ മലബാറിലേക്കും പനി വ്യാപിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും മഴക്കാലപൂര്‍വ ശുചീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിച്ച അലംഭാവമാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: