യുഎന്‍: ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിലേക്ക് (ഇസിഒഎസ്ഒസി) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം പാക്കിസ്ഥാന് തോല്‍വി ഏറ്റുവാങ്ങി.
ഇന്ത്യയ്ക്ക് 183 വോട്ടുകള്‍ ലഭിച്ചു.
ഏഷ്യ പസഫിക്ക് വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാം ഭൂരിപക്ഷമാണിത്. ഈ വിഭാഗത്തില്‍ ജപ്പാനാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. അതേസമയം പാക്കിസ്ഥാന് ഒരുവോട്ടുമാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും മത്സരിച്ചത്. ഇന്ത്യയും ജപ്പാനുമുള്പ്പെടെ 18 രാജ്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുക്കപ്പെവരുടെ കാലാവധി 2018 ജനുവരി ഒന്നു മുതല്‍ മൂന്ന് വര്‍ഷമായിരിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ നീരു ഛദ്ദ കടല്‍ നിയമത്തിനായുളള രാജ്യാന്തര ട്രൈബ്യൂണല്‍ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരി ഈ പദവിയിലെത്തുന്നത്. ഛദ്ദയ്ക്ക് 120 വോട്ട് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: