കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗം പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് പുറപ്പെടും.
10.35ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും.
രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ചടങ്ങില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോ രാഷ്ട്രത്തിന് സമര്‍പ്പിക്കും. 12.15ന് സെന്റ് തെരേസാസ് കോളേജില്‍ പി.എന്‍ പണിക്കര്‍ ദേശീയ വായന മാസാചരണം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പരിപാടിയിലും പങ്കെടുക്കും.
സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോര്‍ഡ് റൂമില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. 1.25നാണ് മടക്കയാത്ര.
ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്നു കിലോമീറ്ററിലാണ് ആദ്യഘട്ട സര്‍വീസ്. ശനിയാഴ്ച ഉദ്ഘാടനമുണ്ടെങ്കിലും യാത്രാ സര്‍വീസ് തിങ്കളാഴ്ച മുതലേ തുടങ്ങൂ. ഞായറാഴ്ച അനാഥാലയങ്ങളിലെയും വൃദ്ധമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്കായി മെട്രോ സ്നേഹ യാത്ര നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: