കോട്ടയം: കേരളത്തിലെ പല സ്റ്റേഡിയങ്ങളും ദേശീയ അന്തര്‍ദേശീയ കായികമത്സരങ്ങള്‍ക്ക് വേദിയാകുമ്പോള്‍ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ നില പരിതാപകരമായി തുടരുകയാണ്.
1972ല്‍ സ്ഥാപിതമായ സ്റ്റേഡിയത്തിന് 18,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ശരിയായ നവീകരണ പ്രവര്‍ത്തനങ്ങളുടെ അഭാവത്താല്‍ മഴക്കാലത്ത് സ്റ്റേഡിയം വെള്ളക്കെട്ടാണ്. മൈതാനത്തെ കുഴികളും കാടും കുട്ടികള്‍ക്കും കായികതാരങ്ങള്‍ക്കും പരിശീലനത്തിന് തടസ്സമാകുന്നു. നഗരസഭയ്ക്ക് കീഴിലുള്ള സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 15ലക്ഷം രൂപയോളം അനുവദിച്ചിരുന്നു. ഈതുക വേണ്ടവിധം വിനിയോഗിക്കപ്പെടാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ മുഖച്ഛായ മാറ്റണമെങ്കില്‍ ഏകദേശം 1000 കോടി രൂപയോളം ചിലവാകും. ഇതിനുള്ള ഫണ്ട് നഗരസഭയ്ക്കില്ല. എംഎല്‍എ ഫണ്ടോ കായിക വകുപ്പിന്റെ മറ്റേതെങ്കിലും ഫണ്ടോ സ്റ്റേഡിയത്തിനായി നാളിതുവരെ അനുവദിച്ചിട്ടില്ല.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ കമ്പനിക്ക് സ്റ്റേഡിയം വിട്ടുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അവകാശം നഷ്ടമാകുമെന്ന കാരണത്താല്‍ നഗരസഭ അത് അംഗീകരിച്ചില്ല. വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി വിട്ടുനല്‍കുന്നതിലൂടെ വരുമാനമുണ്ടെങ്കിലും ആ തുകപോലും സ്റ്റേഡിയത്തിനായി വിനിയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. നെഹ്റു സ്റ്റേഡിയത്തെ ഇനിയും തഴഞ്ഞാല്‍ നാളത്തെ കായിക പ്രതിഭകളെ നമുക്ക് നഷ്ടമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: