കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും രാവിലെ 10.05 ന് പുറപ്പെടേണ്ട കൊച്ചി- ഷാര്‍ജ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. പൈലറ്റ് എത്തിയില്ലെന്ന കാരണം പറഞ്ഞാണ് എയര്‍ഇന്ത്യ സര്‍വീസ് അവസാന നിമിഷം റദ്ദാക്കിയത്.
പത്ത് മണിയോടെ മാത്രമാണ് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ ബോര്‍ഡിംഗ് പാസ് ഉള്‍പ്പെടെയെടുത്ത് തയാറായി നില്ക്കുന്വോഴായിരുന്നു യാത്ര മുടങ്ങിയ കാര്യമറിയുന്നത്. തിരുവനന്തപുരത്ത് നിന്ന് വരേണ്ട പെയിലറ്റായിരുന്നു വിമാനം പറത്തേണ്ടതെന്നും ഇയാള്‍ കയറിയ വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയെന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം.
സംഭവമറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് ഇവരെ കമ്പനി അധികൃതര്‍ ഹോട്ടലുകളിലേക്ക് മാറ്റി. യാത്രക്കാരില്‍ 30 പേരെ മാത്രം വൈകിട്ടത്തെ ഷാര്‍ജ വിമാനത്തില്‍ അയയ്ക്കാമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബാക്കി യാത്രക്കാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: