വടകര: താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം വരെ 18 പേരാണ് ചികിത്സയില്‍ കഴിയുന്നവരെങ്കില്‍ ഇന്നലെ മാത്രം 8 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രണ്ടായിരത്തോളം പേരാണ് ഒപിയില്‍ എത്തിയത്. ഇതില്‍ 43 പേര് സാധാരണ പനി ബാധിച്ച് വന്നവരായിരുന്നു. മണിയൂര്‍, ചോറോട്, കുറ്റിയാടി, നാദാപുരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നാണ് ഡെങ്കി പനി ബാധിച്ചവരുള്ളത്.
ഇതേവരെ 26 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. താലൂക്കിന്റെ മലയോര ഭാഗങ്ങളിലാണ് കൂടുതലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: