എരുമേലി: കാനനവാസന് സ്തുതികളര്‍പ്പിച്ച് പുതിയ സ്വര്ണകൊടിമരപ്രതിഷ്ഠയുടെ മണിമണ്ഡപത്തില്‍ ചാര്‍ത്താനുളള പൂജിച്ച മണികളുമായി രഥഘോഷയാത്ര എത്തുന്നു.
നാളെ രാവിലെ എട്ടിന് ഇളംപളളി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അന്ന് വൈകിട്ട് എരുമേലിയില്‍ രഥഘോഷയാത്രക്ക് സ്വീകരണം നല്‍കും. കൊടുങ്ങൂര്‍ ദേവിക്ഷേത്രം, ആനിക്കാട് ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രം, ഭഗവതി ക്ഷേത്രം, മനപ്പാട്ടുകുന്ന് ധര്‍മശാസ്താക്ഷേത്രം, വളളിയില്‍ ക്ഷേത്രം, ഇളങ്ങുളം ധര്‍മശാസ്താക്ഷേത്രം, മുത്താരമ്മന്‍ കോവില്‍, പൊന്‍കുന്നം പുതിയകാവ് ക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവളളി ഭഗവതി ക്ഷേത്രം, ചേനപ്പാടി ധര്‍മശാസ്താക്ഷേത്രം, എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് എരുമേലി ധര്മശാസ്താക്ഷേത്രത്തിലെത്തുക. തുടര്‍ന്ന് മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലും നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിലും സ്വീകരണം ലഭിക്കും. 20ന് രാവിലെ എട്ടിനാണ് ശബരിമലയിലെ മണിമണ്ഡപത്തില്‍ മണികള്‍ സമര്‍പ്പിക്കുന്നത്. മാന്നാര്‍ അനന്തനാചാരി, പളനിയാചാരി, എന്നിവരാണ് ആചാരവിധിപ്രകാരം മണികള്‍ തയ്യാറാക്കിയത്. നാളെ രാവിലെ അലങ്കരിച്ച രഥത്തിലാണ് മണി ഘോഷയാത്രയാരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് ഇളംപളളി ക്ഷേത്രത്തില്‍ നടക്കുന്ന പൊതുസമ്മേളനം ദേവസ്വംബോര്‍ഡ് പ്രസിഡന്റ്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പ്രൊഫ. എന്‍ ജയരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ദേവസ്വംബോര്ഡംഗങ്ങളായ അജയ് തറയില്‍, കെ രാഘവന്, ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പളളിമന പരമേശ്വരന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: