ഇരിട്ടി: ഇരിട്ടി മേഖലയില്‍ സ്കൂള്‍ ബസുകളില്‍ ജിപിഎസും മൊബൈല്‍ അലര്‍ട്ട് സംവിധാനവും വരുന്നു. പൈലറ്റ് പ്രൊജക്ട് കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മിഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഇന്നലെ ബസുകള്‍ക്ക് ജിപിഎസ് ഘടിപ്പിച്ചു. പൊലിസ് നടപ്പാക്കുന്ന ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ഇരിട്ടി എസഐ പി.സി.സജ്ജയ്കുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി നൂതന പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.
ജിപിഎസും മൊബൈല്‍ അലര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തുന്നതു വഴി സ്കൂള്‍ വാഹനങ്ങള്‍ എവിടെയാണെന്ന് രക്ഷിതാക്കള്‍ക്കും പൊലിസിനും അറിയാന്‍ കഴിയും. ഓരോ സ്റ്റോപ്പുകളിലും എത്തുന്ന വിവരം മൊബൈലില്‍ എസ്എംഎസായും ലഭിക്കും. ഇതു വഴി വാഹനങ്ങളുടെ വരവും പോക്കും മനസിലാക്കി തന്നെ കുട്ടികളെ കയറ്റുന്ന സ്ഥലത്ത് എത്തിക്കാനും തിരികെ കൂട്ടാനും രക്ഷിതാക്കള്‍ക്ക് സാധിക്കും. കാത്തിരിപ്പ് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമ്പോള്‍ പൊലിസ് പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്വം ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂള്‍ വാഹനങ്ങളില്‍ പൊലിസ്, അഗ്നി ശമന സേന, ആംബുലന്‍സ് എന്നിവയുടെ നമ്പറുകളും പ്രദര്‍ശിപ്പിക്കും. ഇരിട്ടിയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി യോഗം വിളിച്ചിരുന്നു. സിഎംഐ െ്രെകസ്റ്റ് ഇംഗ്ലീഷ് സ്കൂളും പദ്ധതി നടപ്പാക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ കടത്തുംകടവില്‍ പൊലിസ് സാങ്കേതിക സംഘം ബസില്‍ ജിപിഎസ് പിടിപ്പിച്ച് പരിശോധന നടത്തി. എസ്ഐ, മാനേജര്‍ സിസ്റ്റര്‍ ജിജി സിറിയക്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെല്‍മ കുര്യാക്കോസ്, വൈസ് പ്രിന്‍സിപ്പല്‍ മഞ്ചു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി. രണ്ടാം ഘട്ടത്തില്‍ സബ് ഡിവിഷനിസെ മുഴുവന്‍ സ്കൂള്‍ ബസുകള്ക്കെും വിദ്യാര്‍ഥികളെ കൊണ്ടു പോകുന്ന മറ്റു വാഹനങ്ങള്‍ക്കും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: