‘ഞങ്ങള്‍ വയസ്സമ്മാര്ക്ക് അതേ കേറാന്‍ പറ്റുവെന്ന് തോന്നണില്ല. അതൊക്കെ പിള്ളേര്ക്കുള്ളതാ കടുപ്പത്തിലൊരു ചായ പിടിപ്പിച്ച് എണ്‍പത്തിനാലുകാരനായ വര്‍ഗീസ് പറഞ്ഞു. എളമക്കര താന്നിക്കല്‍ അമ്പലത്തിനടുത്തുള്ള ചായക്കടയിലെ മെട്രോ ചര്‍ച്ചയാണ് സീന്‍.
ഏറെക്കാലമായി ചായക്കടകളിലെ ചര്‍ച്ചയാണ് മെട്രോ. വലിപ്പച്ചെറുപ്പമില്ലാതെ മെട്രോ എന്നുവരുമെന്നും കാത്തിരിക്കുകയായിരുന്നു പലരും. പക്ഷേ, മെട്രോയില്‍ കയറാന്‍ ചായക്കട ചര്ച്ചയ്ക്കെത്തിയവര്ക്കൊക്കെ പേടി. വര്‍ഗീസ് നിര്‍ത്തിയ ഇടത്ത് നിന്നാണ് സെക്യൂരിറ്റി ജീവനക്കാരനായ അറുപത്തി മൂന്നുകാരന് രാജന് തുടങ്ങിയത്. ആകെ കിട്ടണത് ആറായിരം രൂപയാ. അതുംവെച്ച് മെട്രോയേല് കേറി നടക്കാനൊക്കുമോ? ആലുവേന്ന് പാലാരിവട്ടംവരെ പോകാന്‍ 40 രൂപ മതി. തന്നെയുമല്ല, അതേ കേറണേ വല്യ പാടാന്നാ കേട്ടത്. പ്രായമായവര്‍ക്ക് പറ്റിയ പണിയല്ല- രാജന് പറഞ്ഞു നിര്‍ത്തി.
ചായക്കച്ചവടം നടത്തുന്ന 59കാരന് ദയാനന്ദനും മെട്രോയോട് അത്ര താത്പര്യമില്ല. പുള്ളിക്കാരന് തീവണ്ടിയില്‍ പോലും കയറിയിട്ടില്ല. ബസാണ് എനിക്കിഷ്ടമെന്നായിരുന്ന ദയാനന്ദന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: