കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കും ചെമ്മീന്‍ കൃഷിക്കാര്‍ക്കുമുള്ള നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ട്രസ്റ്റി ബോര്‍ഡംഗം ഋഷി പല്‍പ്പു പ്രസ്താവനയില്‍ പറഞ്ഞു.
ടെര്‍മിനലിന്റെ ഒന്നാം ഘട്ടത്തില്‍ നഷ്ടപരിഹാരമായി 96.19 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ വിഹിതമായ 27,42,500 രൂപ സംസ്ഥാന ഫിഷറീസ് വകുപ്പിന് 2011 ഏപ്രിലില്‍ കൈമാറിക്കഴിഞ്ഞതാണ്. ബാക്കി ദേശീയ പാതാ അതോറിറ്റിയാണ് നല്‍കേണ്ടത്.
തുക വാങ്ങിയേടുക്കേണ്ട ചുമതല സംസ്ഥാന ഫിഷറീസ് വകുപ്പിനാണ്. ആ വീഴ്ച മറച്ചുവയ്ക്കാനാണ് പോര്‍ട്ടിനെതിരെ ആരോപണങ്ങളുമായി വരുന്നത്.
മൂന്നു ഘട്ടങ്ങളുള്ള വല്ലാര്‍പാടം പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. രണ്ടാം ഘട്ടത്തിലെ നഷ്ടപരിഹാരമായി 1.09 കോടി രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും പണി ആരംഭിച്ചിട്ടില്ല.
സ്വന്തം ജില്ലയിലെ പണിയില്ലാതായ പാവപ്പെട്ട രണ്ടര ലക്ഷത്തോളം കശുഅണ്ടി തൊഴിലാളികളെക്കുറിച്ച് ആശങ്കയില്ലാത്ത മന്ത്രി സ്വന്തം വകുപ്പിന്റെ വീഴ്ചകള്‍ മറച്ചുവെച്ച് മുഖം രക്ഷിക്കാന്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനെ പഴിപറയുകയാണെന്നും ഋഷി പല്‍പ്പു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: