എവിടെ ചെന്നാലും പരിഹാസം, നാലാള് കൂടുന്നിടത്ത് നിന്ന് ഇറക്കിവിടല്‍, ആണും പെണ്ണും കെട്ടവരെന്ന കുത്ത് വാക്ക്… അവര്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ കൊച്ചി മെട്രോ അവരെ ഒപ്പം കൂട്ടി. ഭിന്നലിംഗക്കാരായ 23 പേര്‍ക്കാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ജോലി നല്‍കിയത്.
ഭിന്നലിംഗക്കാര്‍ക്ക് ജോലി കൊടുത്ത ആദ്യ സര്‍ക്കാര്‍ സ്ഥാപനമെന്ന റെക്കോര്‍ഡാണ് ഇതോടെ കെഎംആര്‍എല്ലിന് സ്വന്തമായത്. ഇതിന്റെ ചുവടുപിടിച്ച് മറ്റു സ്ഥാപനങ്ങളും ഭിന്നലിംഗക്കാരെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഭിന്നലിംഗക്കാരെ ഒപ്പം കൂട്ടാനുള്ള അവസരമാണ് കെഎംആര്‍എല്‍ തുറന്നിടുന്നത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലാണ് 23 ഭിന്നലിംഗക്കാരെ നിയമിച്ചിട്ടുള്ളത്. പലാരിവട്ടം മുതല്‍ മാഹാരാജാസ് കോളേജ് വരെയുള്ള അടുത്ത ഘട്ടത്തില്‍ മെട്രോയില്‍ ജോലി ചെയ്യുന്ന ഭിന്നലിംഗക്കാരുടെ എണ്ണം 60 ആയി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: