വാഷിംഗ്ടണ്‍: ദുബായിലെ ജബല്‍ അലി തുറമുഖത്തിന് സമീപം അമേരിക്കന്‍ നാവികസേനാ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് തമിഴ്നാട് സ്വദേശിയായ മത്സ്യതൊഴിലാളി മരിച്ച സംഭവത്തില്‍ വെടിവയ്ക്കുന്നതിന് മുമ്പ് ബോട്ടിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യു.എസ് ആവര്‍ത്തിച്ചു.
മുന്നറിയിപ്പ് ഗൗനിക്കാതെ വീണ്ടും ബോട്ട് കപ്പലിന് അടുത്തേക്ക് വന്നപ്പോഴാണ് വെടിവച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കപ്പലില്‍ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതായി യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് പറഞ്ഞു. ബോട്ട് ശരിയായ പാതയിലായിരുന്നുവെന്നും അപകടഭീഷണി സൃഷ്ടിച്ചിരുന്നില്ലെന്നും ദുബായ് പോലീസ് മേധാവി ലഫ്. ജന. ദാഹി ഖാല്‍ഫാന്‍ തമീം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: