കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബോംബാക്രമണങ്ങള്‍ തുടരുന്നു. വേളം പഞ്ചായത്തിലെ ചന്തമുക്കില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ഇന്ന് രാവിലെ ബോംബേറുണ്ടായി. രാജന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞ് മണികൂറുകള്‍ക്കുള്ളില്‍ തന്നെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോംബാക്രമണങ്ങള്‍ ഉണ്ടായി. ബിജെപി മേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ വീടിനുനേരെയാണ് സിപിഎമ്മുകാര്‍ ബോംബേറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന രാമദാസും ഭാര്യയും മകളും അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കടമേരി, ആയഞ്ചേരി ഭാഗങ്ങളില്‍ ബിജെപി നേതാക്കള്‍ക്കുനേരെ സിപിഎം കൊലവിളി തുടരുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്റെ കടമേരിയിലെ വീടിനുനേരെ പെട്രോള്‍ ബോംബെറിയുകയും കരി ഓയില്‍ പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ വീടിനുനേരെ അക്രമമുണ്ടായത് ഇക്കഴിഞ്ഞ ഒന്‍പതിന് രാത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: