ആലപ്പുഴ: അരിയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ അരിമൊത്ത വ്യാപാരികളുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും സംയുക്ത യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പൊതുവിപണി പരിശോധനയില്‍ അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വര്‍ദ്ധന കണ്ടെത്താനായിട്ടില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു.
സാധനങ്ങള്‍ക്ക് വില ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണജനകമാണ്. വാര്‍ത്ത കണ്ട് ചെറുകിട കച്ചവടക്കാരും ജനങ്ങളും പരിഭ്രാന്തരാവുകയും സാധനങ്ങള്‍ വാങ്ങിച്ചു വയ്ക്കുകയും ചെയ്യുമ്പോള്‍ കൃത്രിമ ക്ഷാമം ഉണ്ടാവുകയും വിലവര്‍ധനവിന് കാരണമാവുകയും ചെയ്യുന്നു. 90-100 രൂപയ്ക്ക് വില്‍ക്കുന്ന ചെറിയ ഉള്ളിയുടെ വില 135 എന്നാണ് മാധ്യമങ്ങളില്‍ വന്നത്. ഇതുമൂലം ചെറുകിട വില്പനക്കാര് വില കൂട്ടി വില്‍ക്കുന്നതിനുള്ള പ്രവണത ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: