ഇരിട്ടി: ഇന്നലെ ഇരിട്ടി കല്ലുമുട്ടിയില്‍ നടന്ന ബസ്സപകടത്തെ തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെ അടക്കം മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, എസ്ഐ സഞ്ജയ് കുമാര്‍, ഇരിട്ടി അഗ്നിരക്ഷാനിലയം ഓഫീസര്‍ ജോണ്സണ് പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തലകുത്തി താഴ്ചയില്‍ മറിഞ്ഞുകിടക്കുന്ന ബസ്സിനകത്തുനിന്നുംഏറെ പണിപ്പെട്ടാണ് ഓരോരുത്തരെയായി അതി സാഹസികമായി പുറത്തെടുത്തത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ചുമട്ടു തൊഴിലാളികള്‍, നാട്ടുകാര്‍ എന്നവരും കൈ മെയ് മറന്നു ഇവര്‍ക്കൊപ്പം ചേര്‍ന്ന്. പുറത്തെടുക്കുന്നവരെ പോലീസ് വാഹനത്തിലും, അഗ്നിശമനസേനാ, ഇരിട്ടി താലൂക്ക് ആശുപത്രി തുടങ്ങിയ ആംബുലന്‍സുകളിലും ഇരിട്ടി അമല ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ഈ സമയങ്ങളില്‍ കെഎസ്ടിപി റോഡ് പണി മൂലം ആകെ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കുക ഏറെ ദുഷ്കരമായിരുന്നു. ഇരിട്ടി ടൗണിന്റെ യും റോഡിന്റെയും നിയന്ത്രണം ചുമട്ടുതൊഴിലാളികളും ഓട്ടോടാക്സി തൊഴിലാളികളും നാട്ടുകാരും ഏറ്റെടുത്തു. മറ്റ് യാത്രക്കാര്‍ക്കൊ പരിക്കേറ്റവരെ കൊണ്ടുപോകൂന്ന വാഹനങ്ങള്‍ക്കൊ ഒരു ബുദ്ധിമുട്ടും വരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞതും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമാണ്.
അതേസമയം ബസ്സു മറിഞ്ഞതറിഞ്ഞ് മലയോരം മുഴുവന്‍ ആശങ്കയിലായി. ബസ്സില്‍ അപകടത്തില്‍ പെട്ടവര്‍ ആരെന്നറിയാനുള്ള ജിജാഞാസ മൂലം പലരും ആശുപത്രികള്‍;യിലേക്ക് കുതിച്ചു. അപകടത്തില്‍പ്പെട്ടത് ചരല് ബസ്സാണെന്നറിഞ്ഞതോടെ ഈ ബസ്സു കടന്നുപോവുന്ന പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ആശുപത്രിയിലേക്ക് കുതിച്ചതും ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിക്കും എന്ന നിലയിലേക്കെത്തിയപ്പോള്‍ വിവിധ കക്ഷി നേതാക്കളായ ബിനോയ് കുര്യന്, കെ.ടി.ജോസ്, സജീവ് ജോസഫ്, ജെയ്സണ്‍ കാരക്കാട്ട്, സത്യന് കൊമ്മേരി, എം.ആര്.സുരേഷ്, വി.മുരളീധരന്, അബ്ദുല്‍ റഷീദ്, പായം പഞ്ചായത്തു പ്രസിഡന്റ് എന്‍.അശോകന് എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മറ്റും നടത്തുകയായിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ മാതൃകാ രക്ഷാപ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: