കുറ്റിയാടി: വേളത്ത് ബിജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. വേളം തീക്കുനി ചന്തംമുക്കില് ബിജെപി പ്രവര്‍ത്തകനായ ചെറുപാറോല്‍ രാജന്റെ വീടിനു നേരെയാണ് ബോം ബേറുണ്ടായത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു ഉഗ്രശക്തിയുള്ള പൈപ്പ് ബോംബ് വീടിനു നേരെ എറിഞ്ഞത്. വീടിന്റെ വരാന്തയിലെ വാതിലിന്റെ ഇടതു വശത്താണ് ബോംബ് പതിച്ചത്. ഉഗ്രസ്ഫോടനത്തില്‍ മുന്‍വശത്തെ ജനലുകളും വാതിലുകളും നിലത്തെ ടൈല്‍സും പാടേ തകര്‍ന്നു. ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന രാജന്റെ മകന് വിനായകന് തലനാരിഴ വ്യത്യാസത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിനായകന് ഉറങ്ങുന്ന സ്ഥലത്തേക്ക് ജനല്‍ചില്ലുകള്‍ തകര്‍ന്നുവീണു. രാജനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് നാലു മാസമേ ആയിട്ടുള്ളു.
സിപിഎം നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറ് റോഡിലിറക്കിയതിന്റെ പേരില്‍ കാര്‍ ഡ്രൈവറും ബിജെപി ബൂത്ത് പ്രസിഡന്റുമായ കെ.വി. ബിജേഷിനെ സ്ഥലത്തെ സിപിഎമ്മുകാരനായ ഓങ്ങാരമീത്തല് ലിജിന്‍ലാല്‍ വഴിതടഞ്ഞ് ആക്രമിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറ്റിയാടി പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് ബിജെപി പ്രവര്‍ത്തകനായ രാജന്റെ വീടിനു നേരെ സിപിഎം പൈപ്പ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടകര, കുറ്റിയാടി മേഖലകളില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ യും അവരുടെ വീടുകള്‍ക്കു നേരെയും സിപിഎം നേതൃത്വത്തില്‍ ആസൂത്രിതമായി ബോംബെറിയുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, ഉത്തരമേഖല വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, തുടങ്ങിയവരുടേതുള്‍പ്പെടെ ആറോളം വീടുകള്‍ ഒരാഴ്ചക്കുള്ളില്‍ ആക്രമിക്കപ്പെട്ടു. ഈ കേസുകളിലൊന്നും പ്രതികളെ ഇതുവരെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മാത്രമല്ല സിപിഎം തിരക്കഥക്കനുസരിച്ച് സംഭവത്തില്‍ മൂന്നാമതൊരാളുടെ പങ്കിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
ബിജെപി നേതാക്കളായ എം.പി. രാജന്, എം. മോഹനന്, രാമദാസ് മണലേരി, പി.കെ. അച്യുതന്, പി.പി. മുരളി, മനോജ് എടക്കുഴി, പ്രഫുല്‍കൃഷ്ണന്‍, വി.പി. ഷാജു, കെ.വി. ബിജേഷ്, കെ.എം. രാജന്, സി.പി. മോഹന്‍, ടി.പി. സുനില്‍, എ.കെ. അശോകന് തുടങ്ങിയവര്‍ ബോംബേറില്‍ തകര്‍ന്ന ചെറുപാറോല്‍ രാജന്റെ വീട് സന്ദര്‍ശിച്ചു.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: