പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പകര്‍ച്ച പനി തടയുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്
കേന്ദ്രങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പരിശോധ ക്യാമ്പ് , ബോധവല്കരണ പരിപാടികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക്തുടക്കം കുറിച്ചു. മണ്ഡലത്തിലെ മലയോര മേഖലകളില്‍ ഡെങ്കിപ്പനിയും വൈറല്‍ ഫീവറും വ്യാപകമായതോടെ പഞ്ചായത്ത് സിഎച്ച്സികളില് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ പനി ചികിത്സക്ക് മാത്രമായി താലൂക്ക് ആശുപത്രിയില്‍ പനി ക്ലിനിക്ക് തുടങ്ങി.നേരത്തെ ഉച്ച വരെ മാത്രമുണ്ടായിരുന്ന ഔട്ട് പേഷ്യന്റ് വിഭാഗം വൈകീട്ടേക്ക് നീട്ടി. കഴിഞ്ഞ ഒരാഴ്ചയായി
1000 നും 1400 നും ഇടയല്‍ പനി ബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സക്ക് എത്തി. അതിനു മുമ്പ് 500 മുതല്‍ 800 വരെയായിരുന്നു ഏകദേശ കണക്ക് . കഴിഞ്ഞ ഏപ്രില്‍ മുതല്‍ 180 ഓളം ഡെങ്കി ബാധിതരാണ് ഇവിടെ എത്തിയത്, കൂരാച്ചുണ്ട്, കായണ്ണ, പഞ്ചായത്തുകളിലുള്ളവരാണ് ഏറെയും. ഇവിടങ്ങളില്‍ നിന്നുമായി 60 ഓളം പേരാണ് ചികിത്സക്ക് എത്തിയത് . ചക്കിട്ടപാറ, നൊച്ചാട്, കൂത്താളി മേഖലകളിലും ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചക്കിട്ടപാറയിലെ പിഎച്ച് സിയില്‍ 20 ഓളം ഡെങ്കി പ്പനി ലക്ഷണമുള്ളവര്‍ ചികിത്സക്കെത്തി. നേരത്തെ 60 ഓളം പേര് ചികിത്സക്ക് എത്തിയ ഇവിടെ ഇപ്പോള്‍ 100 ല്‍ പരം പേര് ചികിത്സക്ക് എത്തുന്നുണ്ട് .ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, അണ്ണക്കൊട്ടന്‍ ചാല്, പന്നിക്കോട്ടൂര്‍ , ചെമ്പനോട, എന്നിവിടങ്ങളില്‍ ഡെങ്കിപനി വ്യാപകമാണ്.തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും റബ്ബര്‍ തോട്ടങ്ങളും, കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളുംഉള്ള ഇവിടങ്ങളില്‍ ഇവിടങ്ങളില്‍ കൊതുകുകള്പെറ്റുപെരുകാനുള്ള സാധ്യതകള്‍ കൂടുതലാണ്. പഞ്ചായത്തിലെ പെരുവണ്ണാമൂഴി, പന്നിക്കോട്ടുര്‍ പി.എച്ച്.സികളില്‍ യാതൊരു വിധസൗകര്യങ്ങള് ഇല്ലാത്തതും രോഗബാധിതരെ ബുദ്ധിമുട്ടിലാക്കുന്നു.
കൂത്താളി പഞ്ചായത്തിലെ കേളന് മുക്ക്, പുറയങ്കോട തുടങ്ങിയ സ്ഥലങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തിട്ടും മുന്‍ കരുതലുകള്‍ ഒന്നും തന്നെ പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെ യോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് പരക്കെ പരാതിയുണ്ട്.കൂത്താളിസി എച് സി യില്‍ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതും പനി ബാധിതര്‍ക്ക് ചികിത്സ തേടി താലൂക്ക് ആശുപത്രിയില്‍ തന്നെ അഭയം തേടേണ്ട അവസ്ഥയുണ്ടാക്കി. വിദഗ്ദ ചികിത്സ തേടി
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളില്‍
പനി ബാധിതരെയും ഡെങ്കിബാധിതരെയും ജനറല്‍ വാര്‍ഡില്‍ കിടത്തി ചികിത്സിക്കുന്നത് പരാതിക്കിടയാക്കിയിട്ടുണ്ട്. ഡെങ്കിബാധിതരെ കൊതുകുവല കെട്ടി പ്രത്യേകം സജ്ജമാക്കിയ കട്ടിലില്‍ കിടത്തി ചികിത്സ നല്‍കണമെന്നാണ് വൈദ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്നതെങ്കിലും അതും നടപ്പാക്കുന്നില്ല.അതിനിടെ
സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സേവനത്തിനായി താലൂക്ക് ആശുപത്രിയില്‍ എത്തിയത് രോഗികള്‍ക്ക് ഏറെ ആശ്വാസമായി. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ്അഞ്ചു ഡോക്ടര്‍മാരും
നാലു നഴ്സുമാരുമടങ്ങുന്ന സംഘം എത്തിയത്. മഴക്കാല രോഗങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടി സ്വീകരിക്കുന്നതില്‍ പ്രാദേശിക ഭരണകൂടവും സംസ്ഥാന ആരോഗ്യ വകുപ്പും കാണിച്ച പിടിപ്പുകേടാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: