ബാലുശ്ശേരി: ഗ്രാമ വീഥികളും പൊതു ഇടങ്ങളും ഹരിതാഭമാക്കുന്നതിന് കൊളത്തൂര്‍ അദൈ്വതാശ്രമം രജതജൂബിലി ആഘോഷ കമ്മറ്റി രൂപം നല്കിയ ‘ഗ്രാമവനിക’ മാതൃകയാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഗ്രാമീണ ഹരിത വല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഞാറ്റുവേലയുടെ ഭാഗമായി ഇന്നലെ സന്നദ്ധപ്രവര്‍ത്തകര്‍ വൃക്ഷത്തൈ നടല്‍ ആരംഭിച്ചു. മഠാധിപതി സ്വാമി ചിദാന്ദപുരി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.പി നിളാമുദ്ദീന്‍, എം.പി മണി, ഗ്രാമവനിക കോ- ഓഡിനേറ്റര്‍ പ്രേംനാഥ്മംഗലശ്ശേരി, എം.ഇ ഗംഗാധരന്, കാര്ത്തികേയന് വെള്ളാരി, പുത്തലത്ത് ചന്ദ്രന് കിടാവ്, രാജീവന് കൊളത്തൂര്‍, സുജിത്ത് കുമാര്‍ പിലാത്തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളാണ് തൈകള്‍ നട്ടത്. തൈ നടല്‍ ഒരാഴ്ച നീണ്ടുനില്‍ക്കും. പൂമരങ്ങള്ക്കുപുറമെ ഫലവൃക്ഷങ്ങളുടേയും മണ്ണില്‍ ജലം പിടിച്ചു നിര്‍ത്താന്‍ ഉപകരിക്കുന്ന വൃക്ഷങ്ങളുടേയും തൈകളാണ് നടുന്നത്. തൈകളുടെ പരിചരണത്തില്‍ കോഴിക്കോട് ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ വി. സന്തോഷ്കുമാര്‍, റേയിഞ്ച് ഓഫീസര്‍ എന്‍.കെ പവിത്രന്, എന്നിവര്‍ പരിശീലനം നല്കി. കാവ് സംരക്ഷണം, ആശ്രമ ഭൂമിയില്‍ വനവല്‍ക്കരണം, ജൈവകൃഷി, മഴവെള്ളെക്കൊയ്ത്ത്, മലിന ജല സംരക്ഷണം, എന്നിവയില്‍ ഇതിനകം കൊളത്തൂര്‍ അദൈ്വതാശ്രമം മാതൃകയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: