വൈക്കം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച നേതാവിന്റെ വീട് തകര്‍ത്തു. യുവമോര്‍ച്ച വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്. ശ്യാമിന്റെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ അക്രമിക്കപ്പെട്ടത്.
വീട്ടുവളപ്പില്‍ കയറി വധഭീഷണി മുഴക്കി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച ക്രമിനല്‍ സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഡിവൈഎഫ്ഐ നേതാവ് കൊടൂപ്പാടം അരൂണ്‍ നിവാസില്‍ അനൂപിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. അനൂപ് നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്.
മാരകായുധങ്ങളുമായി വീട്ടുവളപ്പില്‍ അരമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തെ ഭയന്ന് വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകയറാനുള്ള സ്രമം പരാജയപ്പെട്ടതോടെ ജനല്‍ചില്ലുകള്‍ തല്ലിതകര്‍ക്കുകയായിരുന്നു. ജന്മഭൂമി കൊടൂപ്പാടം ഏജന്റാണ് ശ്യാം. കൊലവിളികളുമായി പുറത്തിറങ്ങിയ അക്രമിസംഘം സമീപത്തെ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങള്‍ നശിപ്പിച്ചു.
അക്രമത്തിനിരയായ ശ്യാമിന്റെ വീട്ടില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ജി. ലിജിന്‍ലാല്‍, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്. സോമശേഖരന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.ഡി. സന്തോഷ്, താലൂക്ക് ജനറല്‍ സെക്രട്ടറി സി.ആര് ശ്രീകുകുമാര്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുഭാഷ്, എസ്എന്‍വി രൂപേഷ്, വിനൂപ് വിശ്വം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: