ആലപ്പുഴ: സ്റ്റൈപെന്റ് കേന്ദ്ര സര്‍ക്കാര്‍ വര്ദ്ധിപ്പിട്ടും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ച തുക നല്‍കാതെ കബളിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വിവിധ ട്രേഡ് അപ്രന്റീസ് ട്രെയിനികളുടെ സ്റ്റൈപെന്റ് ഇരട്ടിയാക്കിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇത് അനുവദിക്കാതെ യുവാക്കളെ കബളിപ്പിക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചു മാസത്തിനകം വിഷയത്തില്‍ ഇടപെട്ട് ഉത്തരവിറക്കുകയായിരുന്നു. സ്റ്റൈപെന്റ് 3,500 രൂപയായിരുന്നത് 7,000 രൂപയായി വര്‍ദ്ധിപ്പിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശവും നല്കി. 2014 സപ്തംബറിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിറങ്ങിയ അന്നു മുതല്‍ വര്‍ദ്ധിപ്പിച്ച തുക പ്രാബല്യത്തിലുമായി. സ്റ്റൈപെന്റ് തുക കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്.
എന്നാല്‍ നാളിതുവരെ കെഎസ്ഇബി, മില്‍മ തുടങ്ങിയ അനേകം സ്ഥാപനങ്ങള്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടില്ല. ഇതിനകം വര്‍ദ്ധിപ്പിച്ച തുകയെപ്പറ്റി അറിയാതെ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കി മടങ്ങിയവരുമുണ്ട്. എല്ലാ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച് 2015 ആഗസ്റ്റ് മാസം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കിട്ടാത്തവരും ട്രെയിനിങ് പൂര്‍ത്തിയാക്കി പോയവര്‍ക്കും വര്‍ദ്ധിപ്പിച്ച തുകയ്ക്ക് അര്‍ഹതയുണ്ടെന്നും ആലപ്പുഴ ആര്‍ഐ സെന്റര്‍ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: