കറുകച്ചാല്‍: ശാന്തിപുരം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേടെന്ന ആരോപണം തെറ്റാണെന്ന് സംഘം പ്രസിഡന്റ്. സംഘം പൂട്ടിക്കാനുള്ള ചില തല്പര കക്ഷികളുടെ ഗൂഢശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. സംഘം ആരംഭിച്ചപ്പോള്‍ മുതല്‍ 120 ലീറ്ററില്‍ കൂടുതല്‍ പാല് ദിവസം ലഭിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നും ആര്‍ക്കും പരിശോധിക്കാമെന്നും പ്രസിഡന്റ് രാജു എം. തോമസ് അറിയിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് ഒരു മാസമായി പാല് വില ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: