കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ചതിനെ അപഹസിക്കുകയും അവഹേളിക്കുകയും ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഫേസ്ബുക്കില്‍ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കടകംപള്ളിയേക്കാള്‍ ദേഭം മന്ത്രി എം എം മണിയാണ്. സുരേന്ദ്രന് തുടര്‍ന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ട. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്.
മുഖ്യമന്ത്രിയോടൊപ്പം രാജീവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആര്. ഡി നല്കിയ പരസ്യത്തില്‍ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാള്‍ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.
സുരേന്ദ്രന് തുടര്‍ന്നു.
മെട്രോ ഉദ്ഘാടന ചടങ്ങിലും നാട മുറിക്കലിലും ഒരാള്‍ കടന്നുകയറിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പരിശോധിക്കണമെന്നും സുരക്ഷാ വീഴ്ചയുണ്ടെന്നുമാണ് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചത്.
സോണിയ എങ്ങനെ തറക്കല്ലിട്ടു
മുന്‍പ് ആന്ധ്രയില്‍ മെട്രോയ്ക്ക തറക്കല്ലിടുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ പങ്കെടുത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിങ്ങും സോണിയയും ചേര്‍ന്നായിരുന്നു തറക്കല്ലിട്ടത്. സോണിയ കോണ്‍ഗ്രസ് അധ്യക്ഷയെന്നല്ലാതെ മറ്റൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: