കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉജ്വലമായ ഉദ്ഘാടനത്തിന്റെ തിളക്കം കെടുത്താന്‍ സിപിഎം മുന്‍ കൈയെടുത്ത് ആസൂത്രണം ചെയ്ത കള്ളപ്രചരണത്തിന്റെ മുനയൊടിഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തിനെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഴിച്ചു വിട്ട അപവാദ നീക്കമാണ് ദയനീയമായി പൊളിഞ്ഞത്.
പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്പിജിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പോലീസാണ് കുമ്മനത്തിനു യാത്രയൊരുക്കിയതെന്ന വെളിപ്പെടുത്തലോടെയാണ് സിപിഎമ്മിനു മുഖം നഷ്ടപ്പെട്ടത്. കുമ്മനവും ഒ. രാജഗോപാലുമടക്കം മെട്രോയില്‍ യാത്ര ചെയ്യേണ്ടവരുടെ പട്ടിക എസ്പിജി, കൊച്ചി സിറ്റി പോലീസിനു ഇന്നലെ രാവിലെ തന്നെ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തിലാണ് നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് കുമ്മനം പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ എത്തിയത്.
കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് അനുമതിയുള്ളതിനാലാണെന്ന് കുമ്മനം രാജശേഖരന് വിശദീകരിച്ചതോടെയാണ് അപവാദത്തിനു പിന്നിലെ കള്ളക്കളി പുറത്തു വന്നത്. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തതിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.
കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കടകംപള്ളി സുരേന്ദ്രനാണ് അനാവശ്യ വിവാദത്തിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ പ്രവഹിച്ചിരുന്നു.
യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതിനാലാണ് ഒപ്പം പോയതെന്ന കുമ്മനത്തിന്റെ വിശദീകരണത്തോടെ ഈ നീക്കം പരാജയപ്പെട്ടു. യാത്ര ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നല്‍കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സര്‍ക്കാരിനും വ്യക്തമായി അറിയാം, കുമ്മനം പറഞ്ഞു.
കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. നാവികസേന വിമാന താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയയ്ക്കാനും ഒപ്പമുണ്ടായിരുന്നു. അനുമതിയുണ്ടായിരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്പിജിയോ, പോലീസോ യാത്ര തടഞ്ഞില്ല. ആവശ്യമായ സഹായങ്ങളും അവര്‍ ചെയ്തു തന്നിരുന്നു.
പ്രധാനമന്ത്രി എത്തുന്നിടത്ത് വെറുതെ ഒരാള്‍ക്ക് പ്രവേശിക്കാന്‍ പറ്റില്ല. പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നതില്‍ എന്താണ് തെറ്റ്. ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ പറ്റുമെങ്കില്‍ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണര്‍ഥം.
അങ്ങനെയാണെങ്കില്‍ അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്.
യാത്രാ വിവാദത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കണം. മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇത്തരം ഗൂഢശക്തികളുടെ കളിപ്പാവയായി മാറരുത്. മറ്റാര്‍ക്കെങ്കിലും സീറ്റ് കൊടുത്തോ, നിഷേധിച്ചോ എന്ന കാര്യം അറിയില്ല. തനിക്ക് അനുവാദമുണ്ടോ എന്നു മാത്രമാണ് നോക്കിയതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: