കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച മാഹി ചെമ്പ്രയിലെ സുബീഷിന്റെ ചികിത്സാരേഖ ഹാജരാക്കാന്‍ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. സുബീഷിന്റെ അഭിഭാഷകന് പി.പ്രേമരാജന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സുബീഷ് റിമാന്റില്‍ കഴിഞ്ഞ സമയത്തുള്ള ചികിത്സാ രേഖകളാണ് ഹാജരാക്കേണ്ടത്. മൂന്ന് ദിവസത്തോളം തന്നെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചാണ് ഫസല്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് മൊഴി രേഖപ്പെടുത്തിയതെന്ന് സുബീഷ് വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പോലീസ് സുബീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മൂത്രസംബന്ധമായ രോഗത്തിനാണ് സുബീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു പോലീസ് വിശദീകരണം. എന്നാല്‍ തനിക്ക് ഇത്തരത്തിലുള്ള രോഗമില്ലെന്നും പോലീസ് വിശദീകരണം തെറ്റാണെന്നുമാണ് സുബീഷ് പിന്നീട് പറഞ്ഞത്.
സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ സമയത്തും സുബീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കുമ്പോള്‍ സുബീഷിന് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. കോടതി വഴി ലഭിക്കുന്ന ചികിത്സാരേഖ സിബിഐ കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ഫസല്‍ കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും പോലീസും ഒത്തുകളിച്ചുവെന്ന ആരോപണത്തിന് കൂടുതല്‍ വ്യക്തത വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: