മലയിന്‍കീഴ്: മൊബൈല്‍ ഫോണുമായി കരയിലിരുന്ന് നിയന്ത്രിച്ചോളു, ഈ അന്തര്‍വാഹിനി ആഴങ്ങളിലൂടെ കുതിച്ചു പായും. പറയുന്നത് നരുവാമൂട് ട്രിനിറ്റി എന്‍ജിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥികള്‍. അവര്‍ വികസിപ്പിച്ചെടുത്ത മുഷ്യരഹിത അന്തര്‍വാഹിനി ഇപ്പോള്‍ കാമ്പസില്‍ മാത്രമല്ല നാട്ടിലാകെ സംസാരവിഷയമാണ്.
പ്രോജക്ടിന്റെ ഭാഗമായി അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മുത്തുകൃഷ്ണന്, എസ്.വൈശാഖ്, എം.രാഹുല്‍രാജീവ്, ആര്.വിഘ്നേഷ്, ഫ്രാങ്ക്ലിന് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. ജലാശയങ്ങളില്‍ റിസര്‍ച്ച് നടത്തി മല്‍സ്യലഭ്യത കണ്ടെത്തുന്നതിനും ദൂരപരിധി നിശ്ചയിക്കുന്നതിനും സാധിക്കുമെന്ന് അന്തര്‍വാഹിനി തെളിയിച്ച് കഴിഞ്ഞു. ഇന്ത്യന്‍ മിലിട്ടറിയ്ക്കും ഫയര്‍ഫോഴ്സിനും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കോളേജില്‍ തന്നെയാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചിട്ടുള്ളത്. അന്തര്‍വാഹിനിയുടെ പ്രൊപ്പെല്ലര്‍ 3 ഡി പ്രിന്റും മോട്ടോര്കേസിംഗ് ഉള്‍പ്പെടെയുള്ളവയും കോളേജ് ലാബുകളിലാണ് നിര്‍മ്മിച്ചെടുത്തത്.
വയര്‍ലസ് കമ്മ്യൂണിക്കേഷനാണ് ഈ മനുഷ്യരഹിത അന്തര്‍വാഹിനിയുടെ പ്രത്യേകത. കരയില്‍ നിന്ന് മൊബൈല്‍ മുഖേന ഇത് നിയന്ത്രിക്കാനാവും. എല്‍ഇഡി ലൈറ്റിന്റെ സഹായത്തോടെ ഐആര്‍ ക്യാമറ അന്തര്‍വാഹിനിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിലും ജലാശയത്തിനുള്ളിലെ കാഴ്ചകള്‍ ക്ലാരിറ്റിയോടെ കരയിലിരുന്ന് കാണാം. ജലാശയങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, മനുഷ്യ സാദ്ധ്യമല്ലാത്ത ജലാശയത്തിനുള്ളിലെ രക്ഷാ പ്രവര്‍ത്തനം, വെള്ളത്തിന്റെ അടിയൊഴുക്ക്, ആഴം എന്നിവ അറിയാനുള്ള ടില്‍ട്ട് സെന്സര്സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വെള്ളത്തിന്റെ ചൂട്, മര്‍ദ്ദം എന്നിവ അറിയാനുള്ള ഊഷ്മാവ് സംവിധാനവും അന്തര്‍വാഹിനിയിലുണ്ട്. ഇന്ത്യന്‍ നാവിക സേനയ്ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് രൂപകല്പനയെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. പ്രിന്‍സിപ്പാള്‍ ഡോ.അരുണ്സുരേന്ദ്രനാണ് പ്രോജക്ടിന് ഫണ്ട് അനുവദിച്ചത്. അദ്ധ്യാപകരായ പ്രൊഫ.വി.ആര്.രാഹുല്‍, അസി.പ്രൊഫ. ജെ.എസ്.കൃഷ്ണനുണ്ണി എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: