കൊട്ടാരക്കര: സ്വകാര്യബസ് സ്റ്റാന്‍ഡിലെ പൊതുകംഫര്ട്ട്സ്റ്റേഷന് അടിയന്തിരമായി തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസ’വൈസ്ചെയര്‍മാന്‍ എ.ഷാജു പറഞ്ഞു.
സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യവിമുക്ത കൊട്ടാരക്കരയില്‍ വെളിയിടം തന്നെ ശരണമെന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അറ്റകുറ്റപണികള്‍ ബാക്കിയുണ്ട്. ഇത് പൂര്‍ത്തിയാക്കി ഈ മാസം തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ചന്തമുക്കില്‍ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിന് ഉള്ളിലും ഉടന്‍ തന്നെ പുതിയ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മാണം ആരംഭിക്കും. ഇതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഷോപ്പിംഗ് കോപ്ലക്സ് പുനര്നിര്മ്മിക്കുന്നതിനാലാണ് നിര്‍മ്മാണം നീണ്ടുപോയത്. എന്നാല്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പണി ഉടന്‍തന്നെ ആരംഭിക്കുമെന്ന് ഷാജു പറഞ്ഞു.
സംസ്ഥാനത്തെ തന്നെ പ്രധാന പട്ടണങ്ങളിലൊന്നായ കൊട്ടാരക്കര പട്ടണത്തിലെത്തുന്നവര്‍ക്ക് വിസര്ജിക്കണമെങ്കില് വെളിയിടം മാത്രമെ ഉള്ളൂ എന്ന വാര്‍ത്തയോട് വ്യാപാരികളും, വിദ്യാര്‍ത്ഥികളും, വിവിധ മേഖലയില്‍ നിന്നുള്ളവരും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി പ്രതികരണം അറിയിച്ചിരുന്നു. നഗരത്തിലെത്തുന്നവര്‍ക്ക് മലമൂത്രവിസര്‍ജ്യങ്ങള്‍ നടത്താന്‍ ആകെ ഒരു ഇടമുള്ളത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് മാത്രമാണ്. സ്വകാര്യബസ് സ്റ്റാന്റിലെ പുതിയ ശൗചാലയത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ഇത് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ തുറന്നുകൊടുത്തിരുന്നില്ല. ദിനംപ്രതി സ്ത്രീകളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പുരുഷന്മാര് ബസുകളുടെ മറവിലും മറ്റും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതു മൂലം സ്റ്റാന്റ് ദുഷിച്ച് നാറുകയാണ്. ഇതിന് താമസിയാതെ തന്നെ പരിഹാരമാകുമെന്നാണ് നഗരസഭ ഉറപ്പ് പറയുന്നത്. ഇ ടോയ്ലെറ്റ് പോലുള്ള സംവിധാനങ്ങളും ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: