ലിസ്ബോണ്: പോർച്ചുഗലിലെ പെട്രോഗോ ഗ്രാൻഡെ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 51 ആയി. തീപിടുത്തത്തിൽ 60 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഫിഗ്വീറോ ഡോ വിൻഹോസിനെയും കാസ്റ്റൻഹീറ ഡെ പെറയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടുതീ പടർന്നത്. കാട്ടുതീ ഉണ്ടായപ്പോൾ വാഹനങ്ങളിൽ പെട്ടു പോയവരാണ് മരിച്ചവരിൽ ഭൂരിഭാഗവുമെന്ന് സ്റ്റേറ്റ് ആഭ്യന്തര സെക്രട്ടറി ജോർജ് ഗോമസ് പറഞ്ഞിരുന്നു. തീ പിടിത്തത്തിൽ നിരവധി വീടുകൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.
രക്ഷാ പ്രവർത്തനത്തിനിടെ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: