കേളകം: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന് നടക്കും. ഉച്ചയ്ക്ക് പൊന്നിന് ശീവേലി നടക്കും. തുടര്‍ന്ന് കുടിപതികള്‍, വാളശന്മാര്, കാര്യത്ത് കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക് കേവിലകം കയ്യാലയില്‍ ആരാധന സദ്യ നടത്തും. ഇന്ന് സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം ചെയ്യും. പാലമൃത് വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിച്ച് ഇന്ന് ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിക്കും.പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്റെ കാര്‍മികത്വത്തിലാണ് പൂജ നടക്കുക. അക്കരെ-ഇക്കരെ കൊട്ടിയൂര്‍ നടകളില്‍ ദേവസ്വം ഏര്‍പ്പെടുത്തിയ അന്നദാന കേന്ദ്രങ്ങളില്‍ വന്‍ഭക്തജന തിരക്കായിരുന്നു.കൊടുചൂടില്‍ തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ഏര്‍പ്പെടുത്തിയ കുടിവെള്ളവും ചുക്ക് കാപ്പിയും ഭക്തജനങ്ങള്‍ക്ക് വളരെ ആശ്വാസമാണ് നല്‍കുന്നത്. ഉത്സവനഗരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി സത്യസായി സേവാ സമിതിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വകയായുള്ള മെഡിക്കല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അക്കരെ ക്ഷേത്രത്തില്‍ അടിയന്തര ചികിത്സക്കായി ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.പേരാവൂര്‍ സിഐ എ.കുട്ടികൃഷ്ണന്റെയും കേളകം എസ്ഐ ടി.വി.പ്രതീഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം കൊട്ടിയൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേളകം ടൗണ്‍ മുതല്‍ കൊട്ടിയൂര്‍ വരെ രാവിലെ വാഹനങ്ങള്‍ ഗതാഗതകുരിക്കിലായത് ഭക്തജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ഇന്നലെ അക്കരെ കൊട്ടിയൂരില്‍ വന്‍ ഭക്തജനതിരക്കായിരുന്നു അനുഭവപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രി നടന്ന ഇളനീരാട്ടം ഞായറാഴ്ച എട്ടു മണിയോടെയായിരുന്നു അവസാനിച്ചത്. രാവിലെ മുതല്‍ സന്നിധാനത്ത് നീണ്ട കൃൂ ദൃശ്യമായിരുന്നു.അത് വൈകുന്നേരം വരെ നീണ്ടു.വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ കൊട്ടിയൂരിലേക്ക് വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: