ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വോട്ടു ചെയ്തത് എതിര്‍ചേരിയിലെ സ്ഥാനാര്‍ഥിയായ പി.എ. സാംഗ്മയ്ക്ക്. പിഴവ് മനസിലായ മുലായം ഉടന്‍ തന്നെ പുതിയ ബാലറ്റിനായി അപേക്ഷിച്ചു. തുടര്‍ന്ന് മുലായത്തിന് വീണ്ടും വോട്ടു ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു.
യു.പി.എ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ട്ടി നേരത്തെ തന്നെ പ്രണാബ് മുഖര്‍ജിക്ക് പിന്തുണ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ വോട്ടെടുപ്പ് അവസാനിക്കും. ലോക്സഭാ അംഗം കൂടിയായ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: